ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രിയിലാണ് സംഘം കടയിലെത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു. ആക്രമത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് പൈപ്പും, ചട്ടുകവും കൊണ്ടാണ് അക്രമികൾ മൂവരെയും അക്രമിച്ചത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് പണം കൊടുക്കേണ്ട അവസ്ഥയാണെന്ന് പരിക്കേറ്റ നിസാർ പറഞ്ഞു. ഇവർക്കെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രതികൾ മനപ്പൂർവം പ്രശ്നം ഉണ്ടാക്കിയതാണെന്നും ആരോപണം ഉണ്ട്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് നിസാർ പറഞ്ഞു. പ്രകോപനപരമായ മറ്റൊന്നും നടന്നില്ലെന്നും നിസാർ പറഞ്ഞു. തങ്ങൾ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമേ പൊലീസ് പിടിച്ചിട്ടുള്ളുവെന്ന് നിസാർ പറഞ്ഞു. യുവാക്കൾ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ നേരത്തെയും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മനപ്പൂർവം പദ്ധതിയിട്ട് അടിയുണ്ടാക്കിയതാണ്. ഈ സ്ഥിതി ആണെങ്കിൽ കട തുറക്കാൻ പറ്റുന്നില്ലെന്നും നിസാർ പറഞ്ഞു.www.thenorthviewnews.in
ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രിയിലാണ് സംഘം കടയിലെത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു. ആക്രമത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് പൈപ്പും, ചട്ടുകവും കൊണ്ടാണ് അക്രമികൾ മൂവരെയും അക്രമിച്ചത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് പണം കൊടുക്കേണ്ട അവസ്ഥയാണെന്ന് പരിക്കേറ്റ നിസാർ പറഞ്ഞു. ഇവർക്കെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രതികൾ മനപ്പൂർവം പ്രശ്നം ഉണ്ടാക്കിയതാണെന്നും ആരോപണം ഉണ്ട്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് നിസാർ പറഞ്ഞു. പ്രകോപനപരമായ മറ്റൊന്നും നടന്നില്ലെന്നും നിസാർ പറഞ്ഞു. തങ്ങൾ പിടിച്ചു കൊടുത്ത പ്രതിയെ മാത്രമേ പൊലീസ് പിടിച്ചിട്ടുള്ളുവെന്ന് നിസാർ പറഞ്ഞു. യുവാക്കൾ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ നേരത്തെയും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മനപ്പൂർവം പദ്ധതിയിട്ട് അടിയുണ്ടാക്കിയതാണ്. ഈ സ്ഥിതി ആണെങ്കിൽ കട തുറക്കാൻ പറ്റുന്നില്ലെന്നും നിസാർ പറഞ്ഞു.www.thenorthviewnews.in
Post a Comment