18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയിൽ ക്രൂര പീഡനത്തിനിരയായി. ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്.കത്തിമുനയിൽ നിർത്തി മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കിളമ്ബക്കം ബസ് സ്റ്റാൻഡിൽ ബസ് കാത്തിരുന്ന യുവതിയെയാണ് അക്രമികൾ ഓട്ടോറിക്ഷയിലേക്ക് വലിച്ചു കയറ്റിയത്. ഓട്ടം വേണമോ എന്ന് ചോദിച്ചു, യുവതി നിരസിച്ചു. ഇതോടെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് രണ്ടുപേരും കൂടി ഓട്ടോയിൽ കയറി. തുടർന്ന് കത്തിമുനയിൽ നിർത്തി യുവതി മൂവരും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. നഗരത്തിലൂടെ വാഹനം ഓടിച്ചാണ് അതിക്രമം നടത്തിയത്. യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം യുവതിയെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ വഴിയാത്രക്കാരനായ പൊലീസുകാരനാണ് ഇവരെ സഹായിച്ചത്. പിന്നീട് പൊലീസുകാരെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സേലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് വിവരം അണ്ണാ യൂണിവേഴ്സിറ്റിയിൽ ഒരു വിദ്യാർത്ഥി പീഡനത്തിനിരയായ സംഭവം നടന്ന് ഒരു മാസം തികയും മുൻപാണ് മറ്റൊരു ലൈംഗികാതിക്രമം. ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ സ്റ്റാലിൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. തമിഴ്നാട്ടിലുടനീളം ലൈംഗികാതിക്രമം എന്നത് ഭയാനകമായ ഒരു യാഥാർത്ഥ്യമായിരിക്കുന്നു. ലഹരിമരുന്ന് എളുപ്പം ലഭിക്കുന്ന ഒരു വസ്തുവായി മാറിയിരിക്കുന്നു.മയക്കുമരുന്ന് മാഫിയകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ തമിഴ്നാട് സർക്കാർ ബോധപൂർവമുള്ള അലംഭാവം കാണിക്കുകയാണോ എന്ന അണ്ണാമലൈ ചോദിച്ചു.www.thenorthviewnews.in 

Post a Comment

Previous Post Next Post