വെറും 200 രൂപയ്ക്ക് വേണ്ടിയുള്ള തർക്കത്തിൽ ക്രൂരമായി പരിക്കേറ്റ യുവാവ് മരണമടഞ്ഞു. മീററ്റിൽ ജനുവരി 9 ന് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 40 കാരൻ 18 ദിവസത്തോളം ആശുപത്രിയിൽ ബോധമില്ലാതെ കിടന്ന ശേഷമായിരുന്നു മരണമടഞ്ഞത്. മകൻ ഗുരുതരാവസ്ഥയിലാണെന്ന വിവരം കിട്ടിയതിന് പിന്നാലെ ദുഃഖഭാരത്താൽ ജനുവരി 20 ന് യുവാവിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ബാവൻപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ജെയ് ഭീം നഗറിലായിരുന്നു സംഭവത്തിന്റെ തുടക്കം. കുറ്റവാളികളായ നാലു പേരിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.www.thenorthviewnews.in ദിവസക്കൂലിക്കാരനായ ഹോഷിയാർ സിംഗ് വാൽമീകിയാണ് മരണമടഞ്ഞത്. അയൽക്കാരനായ വികാസ് കുമാറിൽ നിന്നും 500 രൂപ ഇര ഹോഷിയാർ നേരത്തേ കടം വാങ്ങുകയും ഇതിൽ 300 രൂപ മടക്കി നൽകുകയും ചെയ്തിരുന്നതായി ഇയാളുടെ സഹോദരൻ അമിത് വാൽമീകി പറയുന്നു. തുടർന്ന് ഈ പണം ചോദിച്ച് വികാസും അയാൾ വിളിച്ചുവരുത്തിയ മറ്റ് മൂന്ന് പേരും ചേർന്ന് ഹോഷിയാറിനെ കല്ലുകൊണ്ടും വടികൊണ്ടുമെല്ലാം മർദ്ദിക്കുകയയായിരുന്നു. തലയ്ക്കും വയറ്റിലുമെല്ലാം പരിക്കേറ്റ ഹോഷിയാർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. അതിന് മുമ്ബ് ജനുവരി 20 ന് വിവരം അറിഞ്ഞ പിതാവ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
വെറും 200 രൂപയ്ക്ക് വേണ്ടിയുള്ള തർക്കത്തിൽ ക്രൂരമായി പരിക്കേറ്റ യുവാവ് മരണമടഞ്ഞു. മീററ്റിൽ ജനുവരി 9 ന് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 40 കാരൻ 18 ദിവസത്തോളം ആശുപത്രിയിൽ ബോധമില്ലാതെ കിടന്ന ശേഷമായിരുന്നു മരണമടഞ്ഞത്. മകൻ ഗുരുതരാവസ്ഥയിലാണെന്ന വിവരം കിട്ടിയതിന് പിന്നാലെ ദുഃഖഭാരത്താൽ ജനുവരി 20 ന് യുവാവിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ബാവൻപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ജെയ് ഭീം നഗറിലായിരുന്നു സംഭവത്തിന്റെ തുടക്കം. കുറ്റവാളികളായ നാലു പേരിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.www.thenorthviewnews.in ദിവസക്കൂലിക്കാരനായ ഹോഷിയാർ സിംഗ് വാൽമീകിയാണ് മരണമടഞ്ഞത്. അയൽക്കാരനായ വികാസ് കുമാറിൽ നിന്നും 500 രൂപ ഇര ഹോഷിയാർ നേരത്തേ കടം വാങ്ങുകയും ഇതിൽ 300 രൂപ മടക്കി നൽകുകയും ചെയ്തിരുന്നതായി ഇയാളുടെ സഹോദരൻ അമിത് വാൽമീകി പറയുന്നു. തുടർന്ന് ഈ പണം ചോദിച്ച് വികാസും അയാൾ വിളിച്ചുവരുത്തിയ മറ്റ് മൂന്ന് പേരും ചേർന്ന് ഹോഷിയാറിനെ കല്ലുകൊണ്ടും വടികൊണ്ടുമെല്ലാം മർദ്ദിക്കുകയയായിരുന്നു. തലയ്ക്കും വയറ്റിലുമെല്ലാം പരിക്കേറ്റ ഹോഷിയാർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. അതിന് മുമ്ബ് ജനുവരി 20 ന് വിവരം അറിഞ്ഞ പിതാവ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Post a Comment