മാനന്തവാടി: (www.thenorthviewnews.in) വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു.

താല്‍ക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതില്‍ മറ്റ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്നതിനാല്‍ സര്‍ക്കാരിന് വിഷയം വലിയ തലവേദനയാണ്.

സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവ് പുറത്തിറങ്ങി. അതേസമയം മഹേഷ് ഉത്തരവാദിയല്ലാത്ത കേസില്‍ അദ്ദേഹത്തെ പരിച്ചുവിട്ടത് പ്രമോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാനന്തവാടിയില്‍ ട്രൈബല്‍ വകുപ്പിന് രണ്ട് ആംബുലന്‍സുകള്‍ മാത്രമാണുള്ളത്. ഇവ ആവശ്യത്തിന് പര്യാപ്തമല്ലാത്ത സാഹചര്യം ഉണ്ടെന്നാണ് പ്രമോട്ടര്‍മാര്‍ പറയുന്നു.

പണം നല്‍കാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സുകളും വരാന്‍ തയ്യാറാകില്ല. ഇക്കാര്യം വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുള്ള കാര്യമാണെന്നും അത് അവര്‍ക്ക് അറിയാമെന്നും പറയുന്നു. രണ്ട് ആംബുലന്‍സുകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനാല്‍ ആദിവാസി വിഭാഗക്കാര്‍ക്ക് ലഭ്യമല്ല. സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post