മലപ്പുറം:(www.thenorthviewnews.in) മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് 54 വർഷം തടവ് ശിക്ഷ.
പതിനേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച മുഹമ്മദ് പി.സി എന്നയാള്‍ക്കാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയുടെ ചികിത്സയുടെ പേരിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. 2021ലായിരുന്നു മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
വളാഞ്ചേരി ഉസ്താദ് എന്നാണ് മുഹമ്മദ് പി.സി അറിയപ്പെടുന്നത്. ഇയാള്‍ സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സിക്കായി ഇയാള്‍ വീട്ടിലെത്തുന്നത് പതിവായിരുന്നു. ചികിത്സയുടെ പേരില്‍ അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു പീഡനം. കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കുകയാണെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ഇങ്ങനെ രണ്ടു മാസത്തിനിടെ മൂന്നു തവണ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി. തുടർന്ന് സഹോദരിയോടാണ് പെണ്‍കുട്ടി പീഡന വിവരം വെളുപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകളിലായി 54 വർഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്സോ കോടതി വിധിച്ചത്.
إرسال تعليق