18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറെ പഞ്ചാബ് പൊലീസ് പിടികൂടി. ചൗര സ്വദേശിയായ റാം സരൂപ് ഏലിയാസ് സോധിയാണ് പൊലീസിന്റെ(www.thenorthviewnews.in)
പിടിയിലായത്.മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
മരിച്ചവരെല്ലാം പുരുഷന്മാരാണെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ വിളിച്ചുകയറ്റിയ ശേഷം ഇവരെ കാറിനുള്ളിൽ വെച്ച് കൊലപ്പെടുത്തി അവരുടെ പക്കൽ ഉണ്ടായിരുന്ന പണവും മറ്റും കൈക്കലാക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
إرسال تعليق