തിരുവനന്തപുരം: നിയമസഭയുടെ ആദ്യ ദിവസം തന്നെ സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്‌പോര്്.

സ്പീക്കറുടെ ഡയസില്‍ ബാനര്‍ ഉയര്‍ത്തിയതടക്കം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇരു വിഭാഗം സഭയില്‍ പോര്‍വിളി ഉയര്‍ത്തി. സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷം പ്രതിഷേധം നടത്തി.

സ്പീക്കറുടെ ഡയസില്‍ പ്രതിപക്ഷ ബാനര്‍ കെട്ടി. ഇന്ന് അടിയന്തരപ്രമേയ ചര്‍ച്ച നടന്നില്ല. ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത് മുതലായിരുന്നു പ്രതിഷേധം. തുടര്‍ന്നായിരുന്നു പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചത്. നക്ഷത്രം ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും വാക്‌പോര് നടത്തി. പ്രതിപക്ഷ നേതാവ് എല്ലാ പരിധിയും ലംഘിച്ചെന്നും നിലവാരമില്ലാത്ത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ തന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രിക്ക് ആയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്.

തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്ബോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷം ഡയസിലേക്ക് ഇടിച്ചു കയറുകയും സ്പീക്കറിന്റെ കസേരയ്ക്ക് അരികില്‍ ബാനര്‍ കെട്ടുകയും ചെയ്തു. തനിക്കെതിരേ എന്തെല്ലാം ആരോപണങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നതെന്നും എന്നാല്‍ ജനം അത് അംഗീകരിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിലായതിനാല്‍ ജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കാന അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

Post a Comment

أحدث أقدم