കോഴിക്കോട്: തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടുമെന്നും എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നും ലോറി ഉടമ മനാഫ്.

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും അര്‍ജുന്റെ ചിത അണയും മുമ്ബേ ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

കുടുംബത്തിന് താന്‍ പണം കൊടുത്തിട്ടില്ലെന്നും ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പണം കൊടുത്തിരുന്നു അതാകും കുടുംബം ഉദ്ദേശിച്ചതെന്നും പറഞ്ഞു. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും തന്റെ യൂട്യൂബ് ചാനലില്‍ തനിക്ക് ഇഷ്ടമുള്ളതാണ് ഇടുന്നത് അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്നും ചോദിച്ചു.

തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും പറഞ്ഞു. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നു ചോദിച്ച മനാഫ് ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അര്‍ജുനെ കിട്ടും വരെ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നെന്നും പറഞ്ഞു. അര്‍ജുന്റെ മാതാവ് തന്റേയും മാതാവാണെന്നും അമ്മയെ അഭിമുഖം ചെയ്തിട്ടില്ലെന്നും പറഞ്ഞു.

തന്നെ തള്ളിപ്പറഞ്ഞാലും അര്‍ജുന്റെ കുടുംബത്തിന് ആവശ്യം വന്നാല്‍ ഇനിയും കൂടെ നില്‍ക്കുമെന്നും തന്റെ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടുമെന്നും പറഞ്ഞു. കുടുംബവുമായി കാര്യമായ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. യൂട്യൂബ് ചാനല്‍ കൂടുതല്‍ ഉഷാറാക്കുമെന്നും നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും മനാഫ് വ്യക്തമാക്കി.

Post a Comment

أحدث أقدم