ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത സ്കൂള്‍ പ്രിൻസിപ്പല്‍ പിടിയില്‍.
ഇതിന് പിന്നാലെ പോലീസ് സുപ്രണ്ട് രാജ്ദീപ് സിംഗ് ജാല പത്ത് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കുട്ടിയെ പ്രിൻസിപ്പാളിനൊപ്പമാണ് രക്ഷിതാക്കള്‍ സ്കൂളിലേക്ക് അയച്ചിരുന്നതെന്ന് വ്യക്തമായി. കുട്ടി വൈകുന്നേരം തിരികെ വരാതിരുന്ന സമയത്ത് രക്ഷിതാക്കള്‍ തിരക്കിയപ്പോള്‍ കുട്ടിയെ സ്കൂളില്‍ വിട്ടുവെന്നാണ് ഗോവിന്ദ് നാഥ് വിശദമാക്കിയത്.
അന്വേഷണ സംഘം ഗോവിന്ദ നാഥിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. കുട്ടിയെ ബലാത്കാരം ചെയ്യാൻ ഗോവിന്ദ നാഥ് ശ്രമിച്ചിരുന്നു. കുട്ടി ബഹളം വയ്ക്കുകയും ചെറുക്കുകയും ചെയ്തതോടെ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് നിശബ്ദയാക്കാൻ ഇയാള്‍ ശ്രമിക്കുകയായിരുന്നു. ശ്വാസം മുട്ടി കുടിടി മരിച്ചെന്ന് വ്യക്തമായതോടെ ഗോവിന്ദ നാഥ് കുട്ടിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഇട്ട ശേഷം പതിവ് പോലെ സ്കൂളിലേക്ക് പോവുകയായിരുന്നൃ.
إرسال تعليق