ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ സിദ്ദിഖിന് ആശ്വാദം നല്‍കിയ ഇടക്കാല ജാമ്യം അനുവദിച്ചു. സിദ്ദിഖ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയാണ് ഇടക്കാലജാമ്യം നല്‍കിയത്.
വിചാരണകോടതിയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം എട്ടു വര്‍ഷമായി എന്തു ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആണ് ഹര്‍ജി നല്‍കിയതെന്നായിരുന്നു മറുപടി. കേസില്‍ കക്ഷി ചേരാന്‍ വന്നവര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ശാസിക്കുകയും ചെയ്തു. പരാതി നല്‍കാന്‍ വൈകിയെന്ന സിദ്ദിഖിന്റെ വാദം കോടതി അംഗീകരിച്ചു.
ജസ്റ്റീസുമാരായ ബേല എസ്. ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ഹാജരായി. ജാമ്യം എതിരായിരുന്നെങ്കില്‍ സിദ്ദിഖ് ജയിലില്‍ പോകേണ്ടി വരുമായിരുന്നു. ആരോപണം ഉയരുകയും പോലീസ് കേസ് എടുക്കുകയും ചെയ്തതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു.
അതിന് പിന്നാലെ ഹൈക്കോടതി സിദ്ദിഖിന് ജാമ്യം നിഷേധിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി വിധി എതിരായാല്‍ സിദ്ദിഖിനെ ഇന്നുതന്നെ അറസ്റ്റുചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം കാത്തു നില്‍ക്കുമ്ബോഴാണ് വിധി പുറത്തുവന്നത്. സിദ്ദിഖിന്റെ അഭിഭാഷക രജ്ഞിത് റോത്തഗി സുപ്രീംകോടതി രജിസ്ട്രിക്കു പ്രത്യേകം നോട്ടീസ് നല്‍കിയാണു ഇന്നു കേസെടുപ്പിച്ചത്.
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിദ്ദിഖിനു വേണ്ടിയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്യ സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും ഹാജരായി. കഴിഞ്ഞദിവസം ഹാജരായ അഡ്വ. രഞ്ജിത്ത് കുമാറിനെ ഒഴിവാക്കിയാണു ഐശ്വര്യ ഭാട്യയെ ഏല്‍പിച്ചത്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകാമെന്നു ഐശ്വര്യ ഭാട്യ സമ്മതിക്കുകയായിരുന്നു.
إرسال تعليق