കേരള അതിർത്തിയിൽ ഇപ്പോഴും കർണാടകയുടെ മണ്ണിടൽ തുടരുന്നു. പുറത്തിറങ്ങാനാവാതെ വലഞ്ഞു അഞ്ചായിരത്തോളം കുടുംബങ്ങൾ




പെർള: (www.thenorthviewnews.in) കാസർകോട് അതിർത്തി തുരുത്തിൽ ഒറ്റപ്പെട്ട് 5000 ത്തോളം മലയാളികൾ നിത്യോപയോഗ സാധനങ്ങൾക്കും .ചികിത്സക്കും എന്തിനേറെ പുറത്തിറങ്ങാൻ പോലും കഴിയാതെ ഡബിൾ eലാക്കിലാണ് എസ്.ടി.വിഭാഗമടക്കമുള്ള അതിർത്തി ജനത.കേരള-കർണാടക അതിർത്തിയിലെ എൻമകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് കൊറോണ കാലത്ത് കർണാടക വഴിയടച്ചതിനാൽ ദുരിത ജീവിതത്തിലേക്ക് തള്ളപ്പെട്ടത്. എൻ മകജെ പഞ്ചായത്തിലെ ഒന്നാം വാർഡായ സായ, രണ്ടാം വാർഡായ ചവർക്കാട് ദേശങ്ങളിലുള്ളവരാണ് കർണാടക സർക്കാർ വഴിയടച്ചതിനെ ബുദ്ധിമുട്ടുന്നത്.ഇവർക്ക് പെർല. അഡ്വ നടുക്കടൗണുകളിലെത്തണമെങ്കിൽ കർണാടകയുടെ പി.ഡബ്ല്യുഡി റോഡിലുടെയാവണം എന്നാൽ കേരളത്തിന്റെ മുഴുവൻ അതിർത്തികളും കർണാടക സർക്കാർ മണ്ണിട്ട് നികത്തിയതിനാൽ ഇവർക്ക് പുറം ലോകത്തേക്ക് കടക്കാനാവുന്നില്ല' എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള രോഗികൾക്ക് വിഭദ്ധ ചികിത്സയും കിട്ടുന്നില്ല .അതിർത്തിയിലെ സാറഡുക്ക ചെക്ക പോസ്റ്റ് കർണാടക അടച്ചിട്ടതിനാൽ രോഗികൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത അവസ്ഥയിലാണ് ' മഞ്ചേശ്വരം എം.എൽ.എ.എം.സി.ഖമറുദ്ധീൻ ഇടപെട്ട് നിലവിലുള്ള റേഷൻ കടയുടെ ഒരു ബ്രാഞ്ച് വാർഡിനകത്ത് തുടങ്ങിയത് ജനങ്ങൾക്ക് അനുഗ്രഹമായിട്ടുണ്ട്.നേരത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയുള്ള ഇടവഴികളിലൂടെയായിരുന്നു ഇവർ റേഷൻ വാങ്ങാൻ പോയിരുന്നത്. എന്നാൽ ഇപ്പോൾ ഇടവഴിക്കും ലോക്ക് വീണതോടെ ഇവർ തീർത്തും ദുരിതത്തിലായിരുന്നു. ചികിത്സക്കായി ഖമറുദ്ധീൻ എം.എൽ എ അധികൃതരിൽ സമ്മർദ്ധം ചെലുത്തി ഫാമിലി വെൽഫെയർ സെൻററിന്റെ ഉപകേന്ദ്രവും ആ രം ഭി ച്ചു. ആഴ്ചയിൽ മൂന്നുദിവസം 2eഡാക്ടർമാർ ഉപകേന്ദ്രത്തിൽ എത്തി ചികിത്സ നടത്തി വരുന്നതായി എം.സി.ഖമറുദ്ധീൻ എം.എൽ.എ.  പറഞ്ഞു 'ഫാമിലി മെഡിക്കൽ ഉപകേന്ദ്രം മുഴുവൻ ദിവസ ങ്ങളിലും പ്രവർത്തിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് എം.എൽ.എ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇവിടുത്തെ ജനങ്ങൾ ആ ശ്രയിക്കുന്ന അഡിയ നടുക്കടൗണിന്റെ വലത് ഭാഗം കേരളയും ഇടത് ഭാഗം കർണാടകയുമാണ്.കർണാടക പോലീസാണ് ഇവിടെ നിയന്ത്രിക്കുന്നത്. ബദിയടുക്ക സ്റ്റേഷൻ പരിധിയിലാണ് കേരളാ തിർത്തി ' എന്നാൽ കർണാടകയിൽ നടപ്പാക്കിയ നിയമമാണ് ഇവിടെയുള്ളത്. രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെയാണ് കർണാടകയിൽ കടകൾ തുറക്കാൻ അനുമതിയുള്ളത് ' എൻമകജെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കടകൾ തുറക്കാനോ, ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വരാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് എൻ മകജെ പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ഐത്തപ്പകുലാൽ പറഞ്ഞു.ഈ പഞ്ചായത്തിലെ ഒന്നാം വാർഡിൽ 225 മറാഠി വിഭാഗത്തിൽ പെടുന്ന എസ്.ടി.വി ഭാ ഗക്കാരാണ് താമസിക്കുന്നത് ' രണ്ടാം വാർഡിൽ 150 മറാഠി എസ് .ടി .വിഭാഗങ്ങളും താമസിച്ച് വരുന്നുണ്ട്.ഒന്നാം വാർഡ് മെമ്പർ ജയശ്രീ കോൺഗ്രസ് പ്രവർത്തകയും .എൻ മകജെ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ്   ഒന്നും രണ്ടും വാർഡുകളിലെ ജനപ്രതിനിധികൾ ഭാര്യ ഭർത്താക്കൻമാരാണ.  യു.ഡി.എഫിന് നിർണായക സ്വാധീനമുള്ള ഈ അതിർത്തി മേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ വിലക്ക് ജനജീവിതതത്തിന് വെല്ലുവിളിയായിട്ടുണ്ട്.ഡി.സി.സി.ജനറൽ സെക്രട്ടറി ജെ എസ്.സോമശേഖരന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ഇവരുടെ കാര്യത്തിൽ സദാ ജാഗ്രത പാലിക്കുന്നതാണ് ജനങ്ങൾക്ക് ആശ്വാസമാവുന്നത്.കൂടാതെ യു.ഡി.എഫ്.ഭരിക്കുന്ന എൻമകജെ പഞ്ചായത്ത് ഭരണസമിതിയുടെ കാരുണ്യവും ജനങ്ങൾക്ക പ്രതിക്ഷ നൽകുന്നു
കടപ്പാട്-
അബ്ദുൽ റഹ്മാൻ ആലൂർ

Post a Comment

أحدث أقدم