ഒടുവിൽ അവർക്ക് തുണയായി ചെയര്മാനെത്തി; അബ്ദുല്ല കടവത്തും ഭാര്യയും നാട്ടിലെത്തി





കുവൈത്ത്‌ സിറ്റി :(www.thenorthviewnews.in) പാരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അറുതിയായി അബ്ദുല്ല കടവത്തും ഭാര്യയും ഇന്ന് കോഴിക്കോടേക്ക് യാത്രയായി.വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1396 വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് യാത്രയായത്. കഴിഞ്ഞ  നാലു തവണയും ഇവര്‍ക്ക്  നാട്ടിൽ പോകാൻ കഴിയാതിരുന്നതിനെ തുടര്‍ന്ന് പ്രവാസ ലോകത്ത്  വ്യാപക പ്രതിഷേധം ഉയരുകയും  നാട്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസും വിദേശ കാര്യം മന്ത്രാലയവും വിഷയത്തില്‍ ഇടപ്പെടുകയുമായിരുന്നു .  അടിയന്തിര സാഹചര്യങ്ങളിലുള്ള നിരവധി പേര്‍ കുവൈത്തില്‍  നിന്നുള്ള വന്ദേഭാരത് മിഷന്‍ ലിസ്റ്റില്‍ നിന്നും തഴയപ്പെടുന്നുവെന്ന്  ഏറെ  പരാതികളും ഉയര്‍ന്ന് വന്നിരുന്നു . പ്രവാസി ഇന്ത്യക്കാര്‍ക്കായി നടത്തിയ  എംബസി രജിസ്ട്രേഷനില്‍  കാസർകോട് തൃകരിപ്പൂർ സ്വദേശി അബ്ദുള്ളക്കും  ഭാര്യ ആത്തിക്കക്കും നാല്‍പ്പതിനായിരത്തിന് മുകളിലായിരുന്നു നമ്പര്‍ ലഭിച്ചിരുന്നത്. 7 മാസം ഗർഭിണിയായതിനെ തുടര്‍ന്ന് എംബസ്സിയില്‍ നിന്നും ഫോണ്‍ വിളി ലഭിച്ചില്ലെങ്കിലും അബ്ദുള്ളയും കുടുംബവും  ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.  തുടര്‍ന്നും മൂന്ന് തവണ വിമാനത്താവളത്തില്‍ എത്തിയെങ്കിലും നാട്ടിലേക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹതയുള്ളവരായിട്ടും  തെറ്റിദ്ധാരണയെ തുടര്‍ന്ന്  യുവാവിന്റെ എംബസി രജിസ്ട്രേഷൻ റദ് ചെയ്തതോടെ വിഷയത്തില്‍ ഐ.എം.സി.സി ജി സി സി  ചെയര്‍മാന്‍ സത്താര്‍ കുന്നില്‍  ഇടപെടുകയും സംസ്ഥാന മുഖ്യമന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും എംബസ്സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയായിരു,ന്നു. ഐ എൻ എൽ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ മുഹമ്മദ്  സുലൈമാൻ സാഹിബ് ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച്  രാഷ്ട്രപതി ഓഫീസിന് നിവേദനം  നല്കിയിരുന്നു. 
ഇവരുടെ തിരിച്ചു പോക്കിന് ആവശ്യമായ സത്വര  നടപടികള്‍  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ ഐ എൻ എൽ സംസ്ഥാന സെക്രെട്ടറി കാസിം ഇരിക്കൂറും   മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്  കത്തയിച്ചിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, വയോധികര്‍ , വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍, സ്ത്രീകള്‍, കുട്ടികള്‍  എന്നിവര്‍ക്കായിരുന്നു മുന്‍ഗണന ലിസ്റ്റില്‍ അവസരം നല്‍കുകയെന്നായിരുന്നു നേരത്തെ എംബസ്സി വ്യക്തമാക്കിയിരുന്നത്.
രാജ് മോഹന്‍ ഉണ്ണിത്താൻ എം പി, രമ്യാ ഹരിദാസ് എം.പി,ടി.സിദ്ദീക്, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരും
 സാമൂഹ്യ ജില്ലയിലെയും ജില്ലക്ക് പുറത്തുമുള്ള സാമൂഹ്യ  പ്രവര്‍ത്തകരും  ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം യാത്രക്ക്‌ തയ്യാറാകാൻ എംബസിയിൽ നിന്ന് ഇവർക്ക്‌ അറിയിപ്പ്‌ ലഭിച്ചതോടെയാണു ഇവരുടെ തിരിച്ച്‌ പോക്കിനു വഴിയൊരുങ്ങിയത്‌.

Post a Comment

أحدث أقدم