ബെംഗളൂരു: ബെലഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.മൂന്നാംപ്രതിക്കായിതിരച്ചില്‍നടക്കുകയാണെന്ന്പോലീസ്അറിയിച്ചു.അലകനുര്‍ സ്വദേശി അഭിഷേക് ബാലപ്പ ബെവ്നുറാണ് പെണ്‍കുട്ടികളിലൊരാളെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. കഴിഞ്ഞ മാസം ഗ്രാമത്തിലെ ഉത്സവത്തിനിടെ അഭിഷേക് പെണ്‍കുട്ടിയെ കാണുകയും ചെയ്തു.കൂടുതല്‍ അടുപ്പത്തിലായതോടെ തന്റെയൊപ്പം സാവദട്ടിയിലേക്ക് വരാന്‍ അഭിഷേക് ആവശ്യപ്പെട്ടു. ഹരുഗേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെത്താനാണ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. ജനുവരി മൂന്നിന് പെണ്‍കുട്ടിയും സുഹൃത്തും ബസ് സ്റ്റാന്‍ഡിന് സമീപത്തെത്തിയപ്പോള്‍ അഭിഷേക് കാറില്‍ കാത്തുനിന്നു.സുഹൃത്തുക്കളായ ഹരുഗേരി സ്വദേശി ആദില്‍പാഷ ഷാബിറും അലക്നുര്‍ സ്വദേശി കൗതുക് ബനു ബാദിഗറും കാറിലുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടികളെ സാവസുദ്ദി ഗ്രാമത്തിന് സമീപത്തെ കുന്നിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളിലൊരാള്‍ വിവരം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ചയാണ് ഹരുഗേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

.

Post a Comment

Previous Post Next Post