തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ കോടതി ഇന്ന് വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം വിധി വരുമ്ബോൾ കേരളം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കേസിലെ പ്രതി ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ വിഷം ചേർത്ത കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ദീർഘനാളായി പ്രണയത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ വിഷം കൊടുത്തു ഗ്രീഷ്മ കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തൽ. ഗ്രീഷ്ടയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു.(www.thenorthviewnews.in)
തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷമയും കുടുംബവും പദ്ധതിയിട്ടു. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേർത്ത കഷായം നൽകി. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയപ്പോൾ അവശനായ ഷാരോണിനെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയുമ്ബോൾ 11 ദിവസത്തിന് ശേഷം ഷാരോൺ മരണമടയുകയുമായിരുന്നു. ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി ഷാരോൺ മരണമൊഴി നൽകി. എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോൺ പറഞ്ഞിരുന്നു. മരണമൊഴി കേസിൽ നിർണ്ണായകമാകുകയും ചെയ്തു. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയശാസത്രീയ തെളിവുകളും കേസിൽ നിർണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതി ചേർത്തിട്ടുണ്ട്.
إرسال تعليق