കൊച്ചി:(www.thenorthviewnews.in) ഗുണ്ടാ നേതാവ് ഓം പ്രകാശിന് കുരുക്കി രാസപരിശോധനാ റിപ്പോര്‍ട്ട്. മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തിയ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാന്‍ പോലീസ് അപ്പീല്‍ നല്‍കും.

ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം കണ്ടെത്തിതായി രാസപരിശോധനയിലാണ് തെളിഞ്ഞത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പേര്‍ ചേര്‍ത്തിട്ടുള്ള സിനിമാ താരങ്ങളായ പ്രയാഗാ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്യും. ഇരുവരും ഓംപ്രകാശിന്റെ മുറിയില്‍ എത്തിയിരുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. അതേസമയം ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നും സൂചനയുണ്ട്.

ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്കു പരിചയമില്ലെന്നും ഹോട്ടലില്‍ പോയെങ്കിലും ഓം പ്രകാശിനെ കണ്ടിട്ടില്ലെന്നും പ്രയാഗ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനാണു ഹോട്ടലില്‍ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വച്ച്‌ ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഉദ്ഘാടനച്ചടങ്ങ് ഉളളതിനാല്‍ ഏഴിനുതന്നെ അവിടെനിന്നു മടങ്ങിയെന്നും പ്രയാഗ പറയുന്നു.

ശ്രീനാഥ്ഭാസിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. അതേസമയം ബിനു ജോസഫ് എന്ന ഇടനിലക്കാരന്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയിലെത്തിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post