ബംഗലുരു:(www.thenorthviewnews.in) മലയാളികള്‍ കാത്തിരുന്ന ആ ഭാഗ്യവാന്‍ കർണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിനാണ്.കേരളത്തിന്റെ 25 കോടിയുടെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത്  

പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലുളള ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം അടിച്ചത്.

കര്‍ണാടകയില്‍ മെക്കാനിക്കായ അല്‍ത്താഫ് അതിയായ സന്തോഷത്തിലാണ്. ഇപ്പോള്‍ താമസിക്കുന്ന വാടകവീട് സ്വന്തമാക്കണം. പിന്നെ മകളുടെ വിവാഹം കെങ്കേമമായി നടത്തണം ഇതൊക്കെയാണ് അല്‍ത്താഫിന്റെ ആഗ്രഹം. ടിജി 434222 നമ്ബറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്.

ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്ബര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്.

ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റത്. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്റ്. കമ്മീഷനായി 2.5 കോടി രൂപ നാഗരാജിന് കിട്ടും.

രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ലോട്ടറി വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലാണ്.

Post a Comment

Previous Post Next Post