കോഴിക്കോട്:(www.thenorthviewnews.in) നിപ ബാധിച്ച്‌ കുട്ടി മരിച്ച സംഭവത്തില്‍ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ല. കുട്ടി കഴിച്ച റംബുട്ടാനില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് പരിശോധിക്കുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

മൃഗസാമ്ബിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്.

കുട്ടിയുമായി അടുത്ത സമ്ബര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.


Post a Comment

أحدث أقدم