കാസർകോട്:(www.thenorthviewnews.in) കോവിഡ് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞയാഴ്ച്ച തെക്കിൽ ടാറ്റ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട ആശ്രിതരാരും ഇല്ലാത്ത തമിഴ്നാട് സ്വദേശി സ്വാമി നിസ്സൻഗാനന്ദ ഗിരിയുടെ മൃത്ദേഹം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റെടുത്ത് സംസ്കരിച്ചു.
വഴിയരികിൽ അവശനിലയിൽ കാണപ്പെട്ട ഇദ്ദേഹത്തെ ഏപ്രിൽ 26 നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെതുടർന്ന് ടാറ്റ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെ നിന്നാണ് മരണപ്പെട്ടത്.ബന്ധുക്കളോ ഇദ്ദേഹത്തെ അറിയുന്നവരോ ആരും ഇല്ലായിരുന്നു പോക്കറ്റിലുണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് പേര് മനസ്സിലാക്കിയത്.ഒരാഴ്ച്ചയായി ഗവൺമെൻറ് ജനറൽ ആശുപത്രി മോർച്ചരിയിലായിരുന്നു മൃത്ദേഹം സൂക്ഷിച്ചിരുന്നത്.അന്വേഷിച്ച് ആരും വരാത്തതിനാലാണ് പോലീസ് മൃത്ദേഹം സംസ്കരിക്കുന്നതിന് നഗരസഭാ അധികൃതർക്ക് കൈമാറിയത്.
ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധു,വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഷ്റഫ് എടനീർ നഗരസഭാ കൗൺസിലർ സഹീർ ആസിഫ് വൈറ്റ്ഗാർഡ് മണ്ഡലം വൈസ്ക്യാപ്റ്റൻ ഖലീൽ ഷെയ്ഖ് ബഷീർ കടവത്ത് റിഷാദ് പള്ളം എന്നിവർ ചേർന്നാണ് നഗരസഭയുടെ കീഴിലുള്ള നുള്ളിപ്പാടിയിലെ സ്മശാനത്തിൽ സംസ്കരിച്ചത്.
കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട നിരവധി മൃത്ദേഹങ്ങളാണ് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ അന്ത്യകർമ്മങ്ങൾ ചെയ്യുന്നത്.
9895624106

Post a Comment