തിരുവനന്തപുരം:(www.thenorthviewnews.in) കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഗൗരവതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് രൂപപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതിനുശേഷം ഏതെല്ലാം നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും.

പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച രാവിലെ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു. പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി പ്രതിരോധശക്തി വര്‍ധിപ്പിക്കുകയാണ് മികച്ച പ്രതിരോധമെന്ന് സംസ്ഥാനം മനസ്സിലാക്കുന്നു. മേയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളില്ലുവര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയങ്ങളിലാകും വാക്സിന്‍ നല്‍കുക.

എന്നാല്‍, താങ്ങാവുന്ന വിലക്ക് വാക്സിന്‍ ലഭിക്കാത്തതിന്‍റെ ആശങ്ക യോഗത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കൂടുതല്‍ വാക്സിന്‍ സൗജന്യമായി നല്‍കണം. 400 രൂപക്ക് വാക്സിന്‍ വാങ്ങാന്‍ നിലവിലെ കണക്കനുസരിച്ച്‌ 1300 കോടി രൂപ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ പ്രധാന ജംഗ്ഷനുകളിലും ആളുകള്‍ കൂടുന്നയിടത്തും പൊലീസ് അനൗണ്‍സ്മെന്‍റ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും തിരക്കൊഴിവാക്കാന്‍ നടപടി സ്വീകരിച്ചു. സ്ഥാപനങ്ങളില്‍ പകുതി പേര്‍ മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെയും മറ്റെന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളിനുള്ളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേരും മാത്രമേ പാടുള്ളൂ.

മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡും ക്ഷണക്കത്തും കൈയില്‍ കരുതണം. ദീര്‍ഘദൂര യാത്രകള്‍ പരമാവധി ഒഴിവാക്കണം. അതേസമയം വിവാഹം, മരണം, അടുത്ത ബന്ധുവിന്‍റെ രോഗീ സന്ദര്‍ശനം, മരുന്ന്, ഭക്ഷണം എന്നിവക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. ഇതിന് പ്രത്യേക മാതൃകയൊന്നുമില്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താം. അവശ്യസര്‍വിസുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യമെത്തിക്കുന്നതിന് വിലക്കില്ല. എന്നാല്‍, കച്ചവടക്കാരന്‍ മാസ്ക് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.

ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയപ്രകാരം നടക്കും. പരീക്ഷ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കാതെ പെട്ടെന്ന് മടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post