കണ്ണൂര്‍:(www.thenorthviewnews.in)  ഒരുവര്‍ഷത്തെ ലോക്ഡൗണിന് ശേഷം ആദ്യ അണ്‍ റിസര്‍വ്ഡ് ട്രെയിനായ ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ജില്ലയിലെത്തി. ആദ്യമായാണ് മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂനിറ്റ് അഥവ മെമു സര്‍വിസ് ജില്ലയിലെത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.

സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ചൊവ്വാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചു.മെമു ട്രെയിനുകളില്‍ ജനറല്‍, സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. 12 കാര്‍ റേക്കില്‍ 915 സീറ്റ് അടക്കം 2634 പേര്‍ക്ക് യാത്രചെയ്യാം. 50 കിലോമീറ്റര്‍വരെ 30 രൂപയാണ് നിരക്ക്.

ചൊവ്വാഴ്ച പുലര്‍ച്ച 4.30ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് രാവിലെ 9.10നാണ് മെമു കണ്ണൂരിലെത്തിയത്. മാഹി-7.54, ജഗന്നാഥ ടെമ്ബിള്‍-7.59, തലശ്ശേരി-8.09, എടക്കാട്-8.24, കണ്ണൂര്‍ സൗത്ത്-8.32 എന്നീ സ്റ്റേഷനുകളിലും മെമുവിന് സ്റ്റോപ്പുണ്ട്. പാസഞ്ചറിന് സ്റ്റോപ്പുണ്ടായിരുന്ന മുക്കാളി, ധര്‍മടം എന്നീ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ മെമു നിര്‍ത്തില്ല. വൈകീട്ട് 5.20നാണ് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന സമയമെങ്കിലും ചൊവ്വാഴ്ച 5.40 കഴിഞ്ഞാണ് ട്രെയിന്‍ പുറപ്പെട്ടത്.

കണ്ണൂര്‍ സൗത്ത്-5.27, എടക്കാട്-5.36, തലശ്ശേരി-5.49, ജഗന്നാഥ ടെമ്ബിള്‍-5.54, മാഹി-5.59 എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളില്‍ എത്തുന്ന സമയം. ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് പുറപ്പെട്ട മെമുവിന് 92 ടിക്കറ്റുകളാണ് നല്‍കിയത്. 58 സീസണ്‍ ടിക്കറ്റുകളും നല്‍കി. ഇതില്‍ 40 എണ്ണവും പുതുക്കിയവയാണ്.

മെമു ഓടിത്തുടങ്ങിയതോടെ കോവിഡിന് ശേഷം ആദ്യമായി യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റില്‍ യാത്രചെയ്യാന്‍ അവസരമൊരുങ്ങി. ഇതുവരെ ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ മാത്രമേ പാസഞ്ചര്‍, എക്സ്പ്രസ് വണ്ടികളില്‍പോലും യാത്ര അനുവദിച്ചിരുന്നുള്ളൂ. രാവിലെ കണ്ണൂരിലെത്തുന്ന മെമു മംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

ആദ്യമായി കണ്ണൂരിലെത്തിയ ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു സര്‍വിസിന് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ സ്വീകരണം നല്‍കി.

ലോകോ ൈപലറ്റ് എം.എസ്. അശോകന്‍, അസി. ലോകോ ൈപലറ്റ് എം. വിഷ്ണു എന്നിവരെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും സ്വീകരണം നല്‍കി.

Post a Comment

Previous Post Next Post