തിരുവനന്തപുരം:(www.thenorthviewnews.in)   വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖകമ്പനിയുടെപേരില്‍വ്യാജരേഖകള്‍ഉണ്ടാക്കിഉദ്യോഗത്തട്ടിപ്പ്നടത്തിയആള്‍പിടിയില്‍.കമ്പനിയിലെഉന്നത ഉദ്യോഗസ്ഥനാണെന്ന്തെറ്റിധരിപ്പിച്ച്ജോലിക്കായിപണംവാങ്ങിയപൂവാര്‍കല്ലിയവിളാകംപനയില്‍വീട്ടില്‍സുരേഷ്കുമാറിനെയാണ് (51) തമ്പാനൂര്‍ പോലീസ് പിടികൂടിയത്.ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറില്‍നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ സീല്‍ ലെറ്റര്‍ പാഡുകള്‍, അപ്പോയിന്‍മെന്റ് ലെറ്ററുകള്‍, ഓഫര്‍ ലെറ്ററുകള്‍ എന്നിവ കണ്ടെടുത്തു. തുറമുഖ കമ്പനിയുടെ എംബ്ലവും.ഇവയില്‍ ഉപയോഗിച്ചിട്ടുണ്ട്. ജോലിക്ക് പണം വാങ്ങിയിട്ട് വിഴിഞ്ഞം കമ്പനിയുടെ പേരിലുണ്ടാക്കിയ വ്യാജബില്ലുകളും ഇയാള്‍ പലര്‍ക്കും നല്‍കിയിരുന്നു.കാര്‍ വാടകയ്ക്ക് എടുത്തതിന് തുറമുഖ കമ്പനി നല്‍കിയ ഒരു രസീതിന്റെ മാതൃകയിലാണ് ഇയാള്‍ മറ്റ് ബില്ലുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.മൂന്ന് പേരില്‍ നിന്നായി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇയാളെഅറസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുള്ളതായാണ് പോലീസ് സംശയിക്കുന്നത്.



Post a Comment

أحدث أقدم