നിസ്സഹകരണ സമരം തുടരുമെന്ന പ്രഖ്യാപനത്തിൽനിന്നു മാറാതെ സർക്കാർ ഡോക്ടർമാർ.
കലോത്സവം നടക്കുന്ന 24 വേദികളിലും 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വേണം. ഇത്രയേറെ ആളുകൾ നഗരത്തിൽ തങ്ങുന്നതിനാൽ ഏതു നിമിഷവും ഡോക്ടർമാരുടെ സേവനം വേണ്ടിവന്നേക്കാം. എന്നാൽ, ഡ്യൂട്ടിക്ക് ഹാജരാകില്ലെന്നുസർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ആരോഗ്യ.വകുപ്പിനെ അറിയിച്ചു. ആരോഗ്യ സുരക്ഷയ്ക്കു സജ്ജമാണെന്ന് വകുപ്പ് പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു.നിസ്സഹകരണത്തിലാണെന്ന് കെജിഎംഒഎ ഭാരവാഹികൾ ഡിഎംഒയെ അറിയിച്ചത്.(www.thenorthviewnews.in)
ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ഡി.നെൽസനെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന്റെ പേരിൽ സെപ്റ്റംബർ 23ന് സസ്പെൻഡ് ചെയ്തതോടെയാണു ജില്ലയിലെ ഡോക്ടർമാരും ആരോഗ്യ ഡയറക്ടറേറ്റും തമ്മിൽ തെറ്റിയത്. നവംബർ 11നു നെൽസനെ അടൂർ ജനറൽ ആശുപത്രിയിൽ.നിയമിച്ചു. നെൽസനെ ആര്യനാട് തന്നെ നിയമിക്കണമെന്ന ആവശ്യവുമായാണ് കെജിഎംഒ നിസ്സഹകരണ സമരം. ആശുപത്രി. ഡ്യൂട്ടി അല്ലാതെ വിഐപി ഡ്യൂട്ടിയും വകുപ്പിന്റെ യോഗങ്ങളിലും പങ്കെടുക്കുന്നില്ല.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും നാഷനൽ ഹെൽത്ത് മിഷനിൽനിന്നും ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഇങ്ങനെഡോക്ടർമാരെമാറ്റിനിയമിക്കുന്നതോടെ.ആശുപത്രികളിലെ സ്ഥിതി പരിതാപകരമാകും.
Post a Comment