തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്.തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂർ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പോസ്റ്റേ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ഡാമിലേക്ക് വീണ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവരാണ് വീണത്. കുട്ടികൾ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാല് പെൺകുട്ടികളെയും തൃശൂരിലെ ജൂബിലി മിഷൻ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ഗുരുതരമായിരുന്നു. ആശുപത്രിയിൽ കൊണ്ടുവന്ന സമയത്ത് പൾസ് നോർമൽ ആയിരുന്നില്ല. മുതിർന്ന ഡോക്ടർമാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്ന അധികൃതർ അറിയിച്ചിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആവശ്യമെങ്കിൽ പുറത്തുനിന്നടക്കം ഡോക്ടർമാരെ കൊണ്ടുവരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞിരുന്നു. നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കുന്നതിനായാണ് കുട്ടികൾ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസർവോയറിൽ കുട്ടികൾ കുളിക്കുന്നതിനായി എത്തിയത്. ഇതിൽ ഒരു കുട്ടിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. മറ്റ് മൂന്ന് പേരും വെന്റിലേറ്ററിൽ തുടരുകയാണ്.:(www.thenorthviewnews.in)
إرسال تعليق