തിരുവനന്തപുരം: (www.thenorthviewnews.in) രാസലഹരി പരിശോധനയ്ക്കിടെ രണ്ടുപേരെ അറസ്റ്റു ചെയ്ത ചിറയിന്‍കീഴ് എക്‌സൈസ് സംഘത്തെ ഒരു സംഘം ആക്രമിച്ചു. അക്രമത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെകൈയ്ക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിച്ചേര്‍ന്ന കഠിനംകുളം പോലീസാണ് എക്‌സൈസ് സംഘത്തെ രക്ഷിച്ചത്.ചിറയിന്‍കീഴ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ളസംഘമാണ് പെരുമാതുറ മാടന്‍വിള പാലത്തിന് സമീപം രാസലഹരി വില്പന നടത്തിയവരെ പിടികൂടാനെത്തിയത്.പരിശോധനയില്‍ 600 ഗ്രാം രാസലഹരി, 10 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇവ വില്പനയ്ക്കായി എത്തിച്ച ചിറയിന്‍കീഴ്, ശാര്‍ക്കര, ഒറ്റപ്പന.തെരുവില്‍ തൈവിളാകം വീട്ടില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ഷാജഹാന്‍(28), തിരുവനന്തപുരം, മുട്ടത്തറ,വള്ളക്കടവ് പുതുവല്‍ പുത്തന്‍ വീട്ടില്‍ നിസാം (25)എന്നിവരെസംഘംഅറസ്റ്റ്ചെയ്തു.എക്‌സൈസിനെ ആക്രമിച്ചതിന് ഒറ്റപ്പനതെരുവില്‍ പുറമ്പോക്ക് വീട്ടില്‍ നിസാം, ഒറ്റപ്പന തെരുവില്‍ തൈവിളാകം വീട്ടില്‍ ഷഹീന്‍, ഒറ്റപ്പന സലീല മന്‍സിലില്‍ ആമീന്‍ എന്നിവരെ കഠിനംകുളം പോലീസ്പോലീസ് അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദീപുക്കുട്ടന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ.ആര്‍., ബിജു, പ്രിവന്റീവ് ഓഫീസര്‍ ദേവിപ്രസാദ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്കുമാര്‍, വൈശാഖ്, അജാസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് പെരുമാതുറയില്‍നിന്ന് പ്രതികളെ അറസ്റ്റ്ചെയ്തത്. തുടര്‍ന്ന് പ്രതികളുമായി സംഭവസ്ഥലത്തുനിന്നും മടങ്ങുമ്പോള്‍ എക്‌സൈസ് സംഘത്തെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ അസഭ്യം പറയുകയുംകരിങ്കല്ലുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകന്‍ വൈശാഖിനെയും പ്രതികള്‍ മര്‍ദിച്ചു.സംഘര്‍ഷത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ അജിത് കുമാറിന്റെ കൈവിരലുകള്‍ക്ക് സാരമായി പരിക്കേറ്റു. അരമണിക്കൂറോളം അക്രമികള്‍ എക്‌സൈസ് സംഘത്തെ തടഞ്ഞുവെച്ചു.പോലീസെത്തി എക്‌സൈസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റുചെയ്തുനീക്കി. തുടര്‍ന്നാണ് പ്രതികളെയുംകൊണ്ട് എക്‌സൈസ് സംഘത്തിന് മടങ്ങാന്‍ സാധിച്ചത്.എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം ഉണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.


Post a Comment

أحدث أقدم