തൃശൂർ:(www.thenorthviewnews.in) ഇരുട്ടായാൽ സ്ത്രീകൾക്ക് ഇവിടെ വഴിയിലൂടെ നടക്കാനോ സ്കൂട്ടറിൽ സഞ്ചരിക്കാനോ പേടിയാണ് കാരണം ഇവിടെ ഇരുട്ടാകാൻ നോക്കിയിരിക്കുന്ന ഒരാളുണ്ട്

ഇരുട്ടായാൽ ഈ യുവാവ് ബൈക്കിലെത്തി നടന്നോ സ്കൂട്ടറിലോ പോകുന്ന യുവതികളെ ഉപദ്രവിക്കും ഒരു യുവതിയുടെ പരാതിയിൽ പോലീസ് അതി വിദഗ്ദമായി ഇയാളെ പിടികൂടി പാപ്പാളിപാടത്ത് മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31കാരനായ ഷനാസിനെയാണ് പോലീസ് പിടികൂടിയത്.

മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം എന്നിവിടങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പിന്നിലൂടെയെത്തി  കടന്നുപിടിച്ച് ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്‌കൂട്ടറിൽനിന്നും മറ്റും മറിഞ്ഞുവീഴുന്നതും പതിവായിരുന്നു മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വഴിവിളക്കില്ലാത്ത ഇടങ്ങളിലും ഇയാളെ പിടികൂടാൻ പോലീസ് നിരീക്ഷണം നടത്തിയിരുന്നു ഒന്നര കൊല്ലമായി സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ഇയാൾ ഭീതി പരത്തിയിരുന്നതായി പൊലീസ് പറഞ്ഞു പല സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിരുന്നില്ല എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ നിരവധി സ്ത്രീകൾ ദരനുഭവം തുറന്നുപറഞ്ഞു വൈകുന്നേരം സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.  ഡി വൈ എസ് പി കെ സുമേഷിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐ പി.കെ. ദാസ്, എസ്.ഐമാരായ 

വി.പി. അരിസ്റ്റോട്ടിൽ, ഇ.എ, സുരേഷ്, എ എസ്.ഐമാരായ സജു പൗലോസ്, ആഷ്‌ലിൻ ജോൺ എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ ഷനാസിന് സമാനസംഭവത്തിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post