മുംബൈ: (www.thenorthviewnews.in)മുംബൈയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട 25 കാരി എയർ ഇന്ത്യ പൈലറ്റിന് കാമുകനിൽ നിന്ന് നിരന്തരമായ പീഡനവും അപമാനവും നേരിടേണ്ടി വന്നതായി റിപ്പോർട്ട്. പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുന്നതിന് പുറമേ ഭക്ഷണശീലം മാറ്റാനും മാംസാഹാരം കഴിക്കുന്നത് നിർത്തിക്കാനും ശ്രമം നടത്തിയിരുന്നതായി വീട്ടുകാർ സംഭവത്തിൽ 27 കാരനായ ആദിത്യ പണ്ഡിറ്റ് എന്ന യുവാവിനെതിരേ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. സൃഷ്ടി തൂലി എന്ന പൈലറ്റാണ് മുംബൈയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്യത്.


സൃഷ്ടിയുടെ അമ്മാവൻ വിവേക് കുമാർ നരേന്ദ്രകുമാർ തുലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പവായ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ആദിത്യ തന്റെ കാമുകിയോട് മോശമായി പെരുമാറിയതിന്റെ നിരവധി സംഭവങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ആദിത്യ തന്റെ മക്കൾ റാഷിയെയും സൃഷ്ടിയെയും തന്റെ കാറിൽ ഡൽയിരുന്നതായി അമ്മാവൻ പറഞ്ഞു. തുടർന്ന് കമിതാക്കൾക്കിടയിൽ തർക്കം ഉണ്ടായപ്പോൾ ആദിത്യ രാഷിയുടെ മുന്നിലിട്ട് സൃഷ്ടിയെ ചീത്തവിളിക്കുകയും ദേഷ്യത്തിൽ വാഹനം കൊണ്ട് മറ്റൊരു കാറിൽ ഇടിപ്പിക്കുകയും ചെയ്തു. തന്റെ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആദിത്യയ്ക്ക് അത് ബാധകമേ ആയില്ലെന്നും വിവേക് കുമാർ പറഞ്ഞു. ഈ വർഷം മാർച്ചിലും സൃഷ്ടിയെ ആദിത്യ അപമാനിക്കുന്ന സംഭവമുണ്ടായി. ഇരുവരും റാഷിയും അവളുടെ സുഹൃത്തുക്കളും ഒപ്പം ഗുരുഗ്രാമിൽ ഒരു അത്താഴത്തിന് ഒ്ത്തുകൂടി. സൃഷ്ടിയും മറ്റുള്ളവരും സസ്യേതര ഭക്ഷണം കഴിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ ആദിത്യ സൃഷ്ടിയെ അപമാനിച്ചു. ഒരു തർക്കത്തിന് ശേഷം, ഇരുവരും സസ്യാഹാരം കഴിക്കാൻ പോയി. എന്നാൽ മിനിറ്റുകൾക്ക് ശേഷം, ആദിത്യ തന്നെ റോഡിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി എന്ന് പറഞ്ഞ് സൃഷ്ടി റാഷിയെ വിളിച്ചു.തനിക്ക് ഈ ബന്ധം ഏറെബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സൃഷ്ടി പലപ്പോഴുംപറഞ്ഞിരുന്നെങ്കിലും ഏറെ സ്നേഹിക്കുന്നതിനാൽ ആദിത്യയെ ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നും റാഷിയോട് സൃഷ്ടി പതിവായി പറഞ്ഞിരുന്നെന്നും വിവേക് കുമാർ പറയുന്നു. ദിവസങ്ങൾക്ക് ശേഷം മറ്റൊദരു സംഭവത്തിൽ ആദിത്യയ്ക്ക് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നു സൃഷ്ടി കഴിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ ആദിത്യ സൃഷ്ടിയെ അപമാനിച്ചു. ഒരു തർക്കത്തിന് ശേഷം, ഇരുവരും സസ്യാഹാരം കഴിക്കാൻ പോയി. എന്നാൽ മിനിറ്റുകൾക്ക് ശേഷം, ആദിത്യ തന്നെ റോഡിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി എന്ന് പറഞ്ഞ് സൃഷ്ടി റാഷിയെ വിളിച്ചു.തനിക്ക് ഈ ബന്ധം ഏറെബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സൃഷ്ടി പലപ്പോഴും പറഞ്ഞിരുന്നെങ്കിലും ഏറെ സ്നേഹിക്കുന്നതിനാൽ ആദിത്യയെ ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നും റാഷിയോട് സൃഷ്ടി പതിവായി പറഞ്ഞിരുന്നെന്നും വിവേക് കുമാർ പറയുന്നു. ദിവസങ്ങൾക്ക് ശേഷം മറ്റൊദരു സംഭവത്തിൽ ആദിത്യയ്ക്ക് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നു സൃഷ്ടി തനിക്കൊപ്പം വേണമെന്നും അയാൾ ശഠിച്ചു. അന്ന് കാമുകി വിമാനത്തിൽ പൈലറ്റാകേണ്ടതുണ്ടെന്ന് അറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുക്കാൻ ഇയാൾ നിരന്തരം സമ്മർദ്ദം ചെലുത്തുകയായിരുന്നു മറ്റൊരു തർക്കം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ആദിത്യ സൃഷ്ടിയുടെ ഫോൺ നമ്ബർ പത്തുപന്ത്രണ്ട ദിവസത്തേക്ക് തടഞ്ഞു. ഇത് സൃഷ്ടിക്ക് വലിയ സമ്മർദ്ദമുണ്ടാക്കി. നിസാര കാരണങ്ങളാൽ ആദിത്യ തന്നെ പൊതുസ്ഥലത്ത് അപമാനിക്കുകയും നമ്ബർ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതിനാൽ സൃഷ്ടി എപ്പോഴും വിഷമിച്ചിരുന്നതായി പരാതിയിൽ പറയുന്നു. രണ്ട് വർഷം മുമ്ബ് യുവതി ഡൽഹിയിൽ കൊമേഴ്സ്യൽ പൈലറ്റ് കോഴ്സിന് പഠിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും തിങ്കളാഴ്ചയാണ് അഡേരിയിലെ മാറോൾ ഏരിയയിലെ കനകിയ റെയിൻ ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ലാറ്റിൽ സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഡേറ്റ കേബിളിൽ തൂങ്ങിമരിച്ചെങ്കിലും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 108 പ്രകാരമാണ് ആദിത്യയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസീകപിന്തുണ ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധരെ സമീപിക്കുക)

Post a Comment

Previous Post Next Post