തൃശ്ശൂർ: (www.thenorthviewnews.in)യാത്രയ്ക്കിടയിൽ ഇരുപത് സെക്കന്റ കണ്ണടച്ചുപോയെന്നും നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ക്ലീനറുടെ മൊഴി. നാട്ടികയിൽ അഞ്ചുപേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ് ഈ വിവരമുള്ളത്. മനഃപൂർവ്വമായ നരഹത്യക്ക് കേസെടുത്ത പോലീസ് ഇന്നലെ ഇവരെ കോടതിയിൽ ഹാജരാക്കുകയും റിമാന്റ് ചെയ്തിരിക്കുകയുമാണ്. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്റെ മൊഴി “മദ്യലഹരിയിൽ ഇരുപ്പത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു അപ്പോൾ നിലവിളി കേട്ടു. അതോടെ അപ്പുറത്തെ റോഡിലൂടെ രക്ഷപെടാൻ നോക്കി അവിടെയും വഴി തീർന്നതോടെ പിടിയിലായ" അലക്‌സിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നു മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയി ലോറിയിൽ തടി കയറ്റി പുറപ്പെട്ടത് വൈകിട്ട് 5 മണിക്കായിരുന്നു മാഹിയിൽ നിന്ന് മദ്യ വാങ്ങി യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് > ക്ലീനർ വണ്ടിയോടിച്ചത്.കാളിയപ്പൻ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവൻ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തിൽ മരിച്ചത്, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാൻസി (24), ചിത്ര (24), ദേവേന്ദ്രൻ (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് 23) എന്നിവരും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post