ന്യൂഡല്‍ഹി: (www.thenorthviewnews.in)   ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിനിടയില്‍ വയനാട് ടൂറിസം പ്രമോഷന് വേണ്ടി സ്വന്തം സാഹസീക വീഡിയോ പങ്കുവെച്ച്‌ കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി.


തിരക്കേറിയ പ്രചരണ കോലാഹലങ്ങള്‍ക്കിടയില്‍ വയനാട്ടിലെ നീളമേറിയ സിപ്‌ലൈനില്‍ യാത്ര ചെയ്യുന്നതിന്റെ സാഹസീക യാത്രയുടെ വീഡിയോ ദൃശ്യമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയോര ജില്ലയായ വയനാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വിനോദ സഞ്ചാരികളെ വീണ്ടും പ്രചോദിപ്പിക്കുന്നതിനായി ടൂറിസവുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണ് പുറത്തുവിട്ടത്.


'ഐലവ് വയനാട്' എന്നെഴുതിയ വെള്ള ടീ ഷര്‍ട്ടിലായിരുന്നു രാഹുല്‍ സിപ്‌ലൈന്‍ ചലഞ്ചില്‍ ഏര്‍പ്പെട്ടത്. പ്രദേശവാസികളും സാഹസിക സ്‌പോര്‍ട്‌സ് സംഘാടകരുമായും രാഹുല്‍ സംസാരിച്ചു. ജൂലൈയിലെ ചൂരല്‍മല ദുരന്തത്തിന് ശേഷം ഈ മേഖലയില്‍ ടൂറിസം മോശമായ സ്ഥിതിയിലാണ്. അതേസമയം മണ്ണിടിച്ചില്‍ സംഭവിച്ചെങ്കിലും വയനാട് ഇപ്പോഴും അസാധാരണമായ ആകര്‍ഷണങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള ജില്ലയാണ് വയനാടെന്നായിരുന്ന ടൂറിസം പ്രമോഷന്റെ ഭാഗമായി രാഹുല്‍ പറഞ്ഞത്. സഹോദരിയും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്കയെ താരം സാഹസീക വിനോദത്തിനായി തമാശയായി ക്ഷണിക്കുകയും ചെയ്തു.


ജില്ലയിലെ ആകര്‍ഷണങ്ങളിലേക്ക് വിനോദസഞ്ചാരികളെ വീണ്ടും എത്തിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഊഞ്ഞാലും ഡ്രോപ് ടവറും ഉള്‍പ്പെടെ പ്രദേശവാസികളുടെ ശ്രമങ്ങളും ടൂറിസത്തിന് വേണ്ടി അവര്‍ സൃഷ്ടിക്കുന്ന കാര്യങ്ങളും രാഹുല്‍ നിരീക്ഷിച്ചു. ഇത് തനിക്ക് രാഷ്ട്രീയത്തിനും അപ്പുറത്താണെന്നും വയനാട്ടിലെ ജനങ്ങള്‍ തന്റെ ഹൃദയത്തില്‍ ഇടം നേടിയവരാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെയും കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായിട്ട് വയനാട് ജില്ലയെ ഉയര്‍ത്താനുള്ള ലക്ഷ്യമാണ് താനും പ്രിയങ്കയും പദ്ധതിയിട്ടിരിക്കുന്നതെന്നും പറഞ്ഞു. മണ്ണിടിച്ചില്‍ ചില ഏരിയകളെ ഗുരുതരമായി ബാധിച്ചെന്ന് പ്രിയങ്കയും പറഞ്ഞു.


മണ്ണിടിച്ചില്‍ ദുരന്തമുണ്ടാക്കിയ ഏറ്റവും വലിയ തിരിച്ചടി ചില ഏരിയകളെ നിയന്ത്രിത പ്രദേശമാക്കി മാറ്റി എന്നതാണ്. വയനാട് മനോഹരമായ ഭൂപ്രകൃതി ഉള്‍പ്പെടെ സുന്ദരമായ അനേകം കാര്യങ്ങളുമുള്ള ജില്ലയാണ്. മണ്ണിടിച്ചില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഹോംസ്‌റ്റേ ബിസിനസുകളെയാണ്. കഴിഞ്ഞ മൂന്ന് മാസമായി സ്റ്റാഫുകള്‍ക്ക് ശമ്ബളം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ട് വയനാടിന്റെ സുരക്ഷിതത്വവും മനോഹാരിതയും തിരികെ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാന കാര്യമെന്നും പറഞ്ഞു.

Post a Comment

Previous Post Next Post