ആഗ്ര: സ്‌കൂളിന് പേരും പെരുമയും വിജയവും നേടാന്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി രണ്ടാംക്ലാസ്സുകാരനെ ബലികൊടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ്.
കൊലപാതകത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗല്‍, പിതാവ് യശോധന്‍ സിംഗ്, അദ്ധ്യാപകരായ ലക്ഷ്മണ്‍സിംഗ്, വീര്‍ബല്‍ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌കൂളിന് ഐശ്വര്യവും സമൃദ്ധിയുമുണ്ടാക്കാനാണ് കുട്ടിയെ ബലി കൊടുത്തതെന്നും അഞ്ചുപേരും ഇതില്‍ പങ്കാളികളാണെന്നും പോലീസ് വ്യക്തമാക്കി. ബാഗലിന്റെ പിതാവ് ദുര്‍മന്ത്രവാദത്തിലും താന്ത്രിക വിദ്യയിലും വിശ്വസിച്ചിരുന്നയാളാണ്. സ്‌കൂളിന് അഭിവൃദ്ധിയുണ്ടാകാന്‍ ഒരു ബലി നടത്താമെന്ന് മകനും മറ്റ് മൂന്ന് അദ്ധ്യാപകരുമായി ചേര്‍ന്ന് ആലോചന നടത്തിയത് ഇയാളായിരുന്നു. ഇതനുസരിച്ച് ഇവര്‍ ആദ്യം ഒരു കുട്ടിയെ ലക്ഷ്യമിട്ടിരുന്നെങ്കിലും ആ ശ്രമം വിജയിച്ചില്ല.
ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ മകനാണ് കൊല്ലപ്പെട്ടത്. ഡിഎല്‍ പബ്‌ളിക്ക് സ്‌കൂളില്‍ 600 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1-5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ ഇവിടെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഹോസ്റ്റലില്‍ കുട്ടികള്‍ ഒരു കുട്ടിയെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാത്ത വിധത്തില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വിളിച്ചിട്ട് പ്രതികരണവും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുറ്റകൃത്യം മറച്ചുവെയ്ക്കാന്‍ ദിനേഷ് കുട്ടിയുടെ മൃതദേഹവുമായി തന്റെ കാറില്‍ ആഗ്രയില്‍ നിന്നും അലിഗഡ് വരെ മണിക്കൂറുകള്‍ നീണ്ട യാത്ര നടത്തി. ഇതിനിടയില്‍ കുട്ടിയുടെ പിതാവിനെ മകന് സുഖമില്ലെന്ന് സ്‌കൂളില്‍ നിന്നും വിളിച്ചു പറഞ്ഞതനുസരിച്ച് അയാള്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതോടെ കുട്ടിയുടെ പിതാവ് പോലീസിനെ വിളിച്ചു. പോലീസ് ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിക്കുകയും ബാഗലിനെ ഏതാനും മണിക്കൂറുകള്‍ക്കകം കണ്ടെത്തുകയും ചെയ്തു. പോലീസ് ബാഗലിന്റെ വാഹനത്തില്‍ കിടക്കുന്ന കുട്ടിയുടെ കഴുത്ത് ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം ഡയറക്ടറുടെ കാറില്‍ കണ്ടെത്തിയ വീട്ടുകാര്‍ ഉയര്‍ത്തിയ സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയയ്ക്കുകയും തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തി.
Post a Comment