കൊച്ചി: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ നടന്‍ സിദ്ദിഖിന് ജാമ്യമില്ല. സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന നടിയുടെ ആരോപണത്തിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സിദ്ദിഖിനെതിരേ ഗുരുതരാരോപണമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

2016 ജനുവരി 28 ന് നടന്നതായി പറയുന്ന കേസില്‍ സിദ്ദിഖിനെതിരേ പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നഅന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് സൂചന. തലസ്ഥാനത്തെ നിള തിയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ചു ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

101 ഡി നമ്ബര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്‌ളാസ് ജനാലയുടെ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നു യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അനേ്വഷണ സംഘത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണു തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂന്നുപേരും ശരിവെച്ചു.

ജനുവരി 27ന് രാത്രി 12 മണിക്കു മുറിയെടുത്ത സിദ്ദിഖ് പിറ്റേന്നു വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നതിനും തെളിവു ലഭിച്ചതായാണു സൂചന. ചോറും മീന്‍കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവയ്ക്കുന്ന ഹോട്ടല്‍ ബില്ലും അനേ്വഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post