ല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് രണ്ടു കോടിയോളം രൂപയെന്ന് സര്‍ക്കാര്‍. ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ ചെലവായത് 75,000 രൂപയാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപയാണ് ചെലവായത്. സര്‍ക്കാരിന്റെ കണക്കില്‍ ജൂലൈ 30ന് വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 231 പേരാണ് കാണാതായത്.

സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ചൂരല്‍മലയില്‍ സ്ഥാപിച്ച ബെയ്ലിപ്പാലത്തിനും അതിന് കീഴില്‍ കല്ലുകള്‍ പാകിയതിനും രണ്ടു കോടി രൂപ ചെലവായി. വളണ്ടിയര്‍മാരുടെ കിറ്റിന് 2,98,00000, അവരുടെ ഗതാഗതത്തിന് നാല് കോടി, ഭക്ഷണത്തിന് 10 കോടി രൂപ, താമസ സൗകര്യം ഒരുക്കിയതിന് 15 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

ദുരന്തഭൂമിയിലെ അവശിഷ്ടം നീക്കം ചെയ്യുന്നതിന് 36 കോടി രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ദുരിതാശ്വാസ ക്യാമ്ബിലെ ജനറേറ്ററിന് ഏഴ് കോടി രൂപയും ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വാഹനം ഉപയോഗിച്ചതിന് 17 കോടി രൂപയും ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവയുടെ വാടകയ്ക്ക് 15 കോടി രൂപയും ചെലവായി. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ് തന്നെയാണ്. 62 കുടുംബങ്ങള്‍ ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി. 71 പേര്‍ക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post