കാമുകിയെ കാണാതായി 16 വര്‍ഷത്തിന് ശേഷം കാമുകിയെ കൊന്ന് മൃതദേഹം തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ സിമന്റ് തേച്ച്‌ പിടിപ്പിച്ചതായി വെളിപ്പെടുത്തല്‍.

ദക്ഷിണകൊറിയയില്‍ 2008 ല്‍ നടന്ന സംഭവത്തില്‍ 58 കാരനെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്.

ചൂടേറിയ തര്‍ക്കത്തിനിടെ 30 വയസ്സുള്ള തന്റെ കാമുകിയെ മൂര്‍ച്ചയുള്ള ഒരു വസ്തു കൊണ്ട് ആക്രമിച്ചതായി ഇയാള്‍ പറഞ്ഞു. അതിന് ശേഷം ശരീരം ഒരു ട്രാവല്‍ സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ മൃതദേഹം കിടത്തി അതിനു മുകളില്‍ ഇഷ്ടികയും സിമന്റും കൊണ്ട് നിര്‍മ്മാണപ്പണി നടത്തുകയും അതിന് മുകളില്‍ പച്ച നിറമടിച്ച്‌് ബാല്‍ക്കണി ഘടനയുടെ ഭാഗമാണെന്നു തോന്നിപ്പിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം അറ്റകുറ്റപ്പണികള്‍ക്കായി വീട്ടുടമ ആരെയെങ്കിലും ഫ്‌ലാറ്റിലേക്ക് അയയ്ക്കുന്നതുവരെ വര്‍ഷങ്ങളോളം അത് പരിഹരിക്കപ്പെടാത്ത ഒരു മിസ്സിംഗ് കേസായി തുടര്‍ന്നു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ പണി നടക്കുമ്ബോള്‍ നനവിന്റെ ഉറവിടം അന്വേഷിച്ചു പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. ജിയോങ്നാം പ്രൊവിന്‍ഷ്യല്‍ പോലീസ് സ്ഥലത്തെത്തി.

കുറ്റവാളി മൃതദേഹത്തിന് മുകളില്‍ 10 സെന്റീമീറ്റര്‍ സിമന്റ് പാളി ഇട്ടു. കൊല്ലപ്പെട്ട യുവതി തന്റെ കുടുംബവുമായോ കുടുംബത്തിലെ ആരെങ്കിലുമായോ ബന്ധം പുലര്‍ത്താതിരുന്നതിനാല്‍ മൂന്ന്് വര്‍ഷത്തോളം അവളെ കാണാതായതായി ആരും റിപ്പോര്‍ട്ട് ചെയ്തില്ല. 2011-ല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ റഡാറില്‍ കുടുങ്ങിയത്. ആ സമയത്ത് താന്‍ അവളുമായി ബന്ധം വേര്‍പെടുത്തിയതായി അയാള്‍ പറഞ്ഞു. ചെറിയ ബാല്‍ക്കണിയില്‍ ഘടിപ്പിച്ചതിനാല്‍ മൃതദേഹം നേരത്തെ കണ്ടെത്താനും കഴിയാതിരുന്നത് പ്രതിയിലേക്ക് എത്താനും കാലതാമസം നേരിട്ടു. പിന്നീട് മയക്കുമരുന്ന് ദുരുപയോഗത്തിന്റെ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.

വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചു. സിമന്റ് കാരണം ശരീരം പൂര്‍ണമായി ജീര്‍ണിച്ചില്ല. വിരലടയാളത്തിലൂടെയും ഡിഎന്‍എ പരിശോധനയിലൂടെയുമാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

Post a Comment

Previous Post Next Post