ചെന്നൈ:(www.thenorthviewnews.in  തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയിലെ മുസ്ലിംലീഗിന്(െഎ.യു.എം.എല്‍) മൂന്ന് സീറ്റും 'തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴക'ത്തിെന്‍റ രാഷ്ട്രീയ രൂപമായ 'മനിത നേയ മക്കള്‍ കക്ഷി'ക്ക് രണ്ട് സീറ്റും നല്‍കാന്‍ ധാരണയായി.

തിങ്കളാഴ്ച ൈവകീട്ട് ചെന്നൈ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിെന്‍റ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു. മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ.കെ.എം.കാദര്‍ മൊയ്തീന്‍, മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്‍റ് പ്രഫ.എം.എച്ച്‌.ജവഹറുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്ലിംലീഗ് 'കോണി' ചിഹ്നത്തിലാണ് മല്‍സരിക്കുക. തുടര്‍ച്ചയായി നടന്ന രണ്ടാം ഘട്ട ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് അഞ്ച് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കടയനല്ലൂര്‍ മണ്ഡലത്തില്‍ നിന്നും മുഹമ്മദ് അബൂബക്കറാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണക്ക് മാര്‍ച്ച്‌ മൂന്നിന് അന്തിമ തീരുമാനം ഉണ്ടാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 41 സീറ്റുകളാണ് അനുവദിച്ചത്. ഇതില്‍ എട്ട് സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ പരമാവധി 25 സീറ്റുകള്‍ വരെ ലഭ്യമാവുെമന്നാണ് സൂചന. ഇടത് കക്ഷികളുമായുള്ള ചര്‍ച്ചക്ക് നാളെ തുടക്കമാവും.

Post a Comment

أحدث أقدم