സ്വജനപക്ഷപാതമാണ് താരലേലത്തില്‍ കാണുന്നതെന്നും നിരവധി കഴിവുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്ത് മാനദണ്ഡമാക്കിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ വാങ്ങിയതെന്ന തരത്തിലുമുള്ള ചോദ്യങ്ങളാണ് ആരാധര്‍ ഉന്നയിക്കുന്നത്.






മുംബൈ: (www.thenorthviewnews.in) ഐ.പി.എല്‍ താരലേലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ഐപിഎല്‍ ലേലം തുടങ്ങും മുമ്പെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുണ്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. ട്രോളുകള്‍ക്കൊപ്പം അര്‍ജുന് വേണ്ടി ഏതെല്ലാം ടീമുകള്‍ രംഗത്തിറങ്ങും, ആര് സ്വന്തമാക്കും എന്നിങ്ങനെയായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. സച്ചിന്‍ കൂടി ഉപദേശക സ്ഥാനത്തുള്ള മുംബൈ തന്നെ അര്‍ജുനെ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അങ്ങനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് അര്‍ജുനെ മുംബൈ തന്നെ സ്വന്തമാക്കി. പിന്നാലെ നവമാധ്യമങ്ങളില്‍ സച്ചിനെയും അര്‍ജുനേയും ട്രോളിക്കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

സ്വജനപക്ഷപാതമാണ് താരലേലത്തില്‍ കാണുന്നതെന്നും നിരവധി കഴിവുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്ത് മാനദണ്ഡമാക്കിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ വാങ്ങിയതെന്ന തരത്തിലുമുള്ള ചോദ്യങ്ങളാണ് ആരാധര്‍ ഉന്നയിക്കുന്നത്.'സച്ചിന്‍ ടെണ്ടുല്‍ക്കറെ ബി.ജെ.പി വാങ്ങിയപ്പോള്‍ അര്‍‍ജുന്‍ ടെണ്ടുല്‍ക്കറെ അംബാനി വാങ്ങി'. ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അടുത്തിടെ സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ട്വീറ്റിന് താഴെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സച്ചിനെതിരായ ട്രോളുകളും നവമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് സച്ചിനെ ബി.ജെ.പിയുമായി താരതമ്യപ്പെടുത്തി കൂടി പോസ്റ്റുകള്‍ വരുന്നത്.

'സച്ചിന്‍ ബേബിയെയും അര്‍ജുന്‍ ടെണ്ടുല്‍ക്കറെയും തമ്മില്‍ മാറിപ്പോകരുത്, രണ്ടും രണ്ട് പേരാണ്' മറ്റൊരു ട്രോളന്‍ ട്വീറ്റ് ചെയ്തു.അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് മാനേജ്മെന്‍റ് ക്വാട്ടയിലാണ് മുംബൈ ഇന്ത്യന്‍സില്‍ അഡ്മിഷന്‍ ലഭിച്ചതെന്നും ട്രോളുകള്‍ വരുന്നുണ്ട്.


എന്നാല്‍ അത്തരം വിമര്‍ശങ്ങളെയും ട്രോളുകളെയുമൊക്കെ തള്ളുകയാണ് മുംബൈ ഡയരക്ടറും മുന്‍ ഇന്ത്യന്‍ പേസറുമായ സഹീര്‍ഖാന്‍. മുംബൈ ക്യാമ്പിലുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം അര്‍ജുനുണ്ടെന്നാണ് സഹീര്‍ഖാന്‍ പറയുന്നത്.
അര്‍ജുനോടൊപ്പം ഒരുപാട് സമയം നെറ്റ്‌സില്‍ ചെലവഴിച്ചിട്ടുണ്ട്, ബൗളിങിന് സഹായകമാകുന്ന ടിപ്‌സുകളടക്കം പറയുന്ന കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും നന്നായി കഠിനാധ്വാനം ചെയ്യുന്നയാളാണ് അര്‍ജുനെന്നും അത് തന്നെ ആവേശകരമായ കാര്യമാണെന്നും സഹീര്‍ഖാന്‍ പറയുന്നു. സച്ചിന്റെ മകന്‍ എന്ന നിലയില്‍ വല്ലാതെ സമ്മര്‍ദം അര്‍ജുന് മേലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്, ഷെയിന്‍ ബോണ്ട്, മഹേള തുടങ്ങിയ പരിശീലകര്‍ ക്യാമ്പിലുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗപ്പെടുത്താനാവും, വളര്‍ന്നുവരുന്ന ഒരു യുവ ക്രിക്കറ്ററാണ് അര്‍ജുനെന്നും മികച്ച പ്രകടനം പുറത്തെടുത്ത് കഴിവ് തെളിയിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും സഹീര്‍ഖാന്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم