കോവിഡ്-19 സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ല:കാസർകോട് ഡി. എം. ഓ
കാസർകോട്:(www.thenorthviewnews.in)
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ. വി രാംദാസ് അറിയിച്ചു.ജാഗ്രതയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നമ്മുടെ ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.
ഈ കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976 പേരും ആണ് ജില്ലയിലേക്ക് എത്തിയത്.
മഹാരാഷ്ട്രയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകൾ നമ്മുടെ ജില്ലയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന രോഗനിരക്കുള്ള
മഹാരാഷ്ട്രയിൽ നിന്നും ഇനിയും ധാരാളം ആളുകൾ നമ്മുടെ ജില്ലയിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട വ്യാപനത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 81 രോഗികളിൽ 57 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ് എന്നത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. മറ്റു ഇതര സംസ്ഥാനങ്ങൾ ആയ കർണാടകയിൽ നിന്നും വന്ന ഒരാൾക്കും തമിഴ് നാട്ടിൽ നിന്നും വന്ന 2 പേർക്കും വിദേശരാജ്യങ്ങളിൽ നിന്നും വന്ന 13 പേർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.നിലവിൽ ഈ കാലയളവിൽ എട്ട് പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗ പകർച്ച ഉണ്ടായിട്ടുള്ളത്.
കാര്യക്ഷമമായ രീതിയിൽ സ്ഥാപനങ്ങളിലും വീട്ടു മുറികളിലും ഉള്ള നിരീക്ഷണം നടപ്പിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇതുവരെ രോഗ പകർച്ച തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുള്ളത് എന്നാൽ കൂടുതലായി ആളുകൾ ജില്ലയ്ക്ക് എത്തുന്നതോടെ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ കർശനമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്കർഷിക്കുന്ന രീതിയിൽ നിരീക്ഷണത്തിൽ കഴിയാൻ മുഴുവനാളുകളും തയ്യാറാവുക എന്നുള്ളത് മാത്രമാണ് രോഗവ്യാപനം തടയാൻ ഉള്ള പോംവഴി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ആരോഗ്യവകുപ്പി ന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാനും നിരീക്ഷണത്തിൽ കഴിയാനും തയ്യാറാവണം. ഇവർ നിരീക്ഷണത്തിൽ കഴിയുന്നു എന്ന് കുടുംബാംഗങ്ങളും വാർഡുതല ജാഗ്രതാ സമിതികളും ഉറപ്പുവരുത്തേണ്ടതുണ്ട്
ലോക്ക് ഡൌൺ ഇളവുക കളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ഒക്കെ ആൾക്കാർ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
അനാവശ്യമായ യാത്രകൾ ,ആശുപത്രി സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കേണ്ടതും മാസ്ക് ധരിക്കൽ ,കൈകഴുകൽ എന്നീ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഒന്നും രണ്ടും ഘട്ടങ്ങളിൽ നാം ജാഗ്രതയോടുകൂടി നടത്തിയ പ്രവർത്തനങ്ങ ളുടെ തുടർച്ച മൂന്നാം ഘട്ടത്തിലും ഉണ്ടാക്കി എടുക്കുന്നതിനും അതുവഴി സമൂഹ വ്യാപന സാധ്യത ഇല്ലാതാക്കുന്നതിന് മുഴുവൻ ആളുകളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
കാസർകോട്:(www.thenorthviewnews.in)
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ. വി രാംദാസ് അറിയിച്ചു.ജാഗ്രതയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നമ്മുടെ ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.
ഈ കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4976 പേരും ആണ് ജില്ലയിലേക്ക് എത്തിയത്.
മഹാരാഷ്ട്രയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകൾ നമ്മുടെ ജില്ലയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന രോഗനിരക്കുള്ള
മഹാരാഷ്ട്രയിൽ നിന്നും ഇനിയും ധാരാളം ആളുകൾ നമ്മുടെ ജില്ലയിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട വ്യാപനത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 81 രോഗികളിൽ 57 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ് എന്നത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. മറ്റു ഇതര സംസ്ഥാനങ്ങൾ ആയ കർണാടകയിൽ നിന്നും വന്ന ഒരാൾക്കും തമിഴ് നാട്ടിൽ നിന്നും വന്ന 2 പേർക്കും വിദേശരാജ്യങ്ങളിൽ നിന്നും വന്ന 13 പേർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.നിലവിൽ ഈ കാലയളവിൽ എട്ട് പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗ പകർച്ച ഉണ്ടായിട്ടുള്ളത്.
കാര്യക്ഷമമായ രീതിയിൽ സ്ഥാപനങ്ങളിലും വീട്ടു മുറികളിലും ഉള്ള നിരീക്ഷണം നടപ്പിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇതുവരെ രോഗ പകർച്ച തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുള്ളത് എന്നാൽ കൂടുതലായി ആളുകൾ ജില്ലയ്ക്ക് എത്തുന്നതോടെ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ കർശനമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്കർഷിക്കുന്ന രീതിയിൽ നിരീക്ഷണത്തിൽ കഴിയാൻ മുഴുവനാളുകളും തയ്യാറാവുക എന്നുള്ളത് മാത്രമാണ് രോഗവ്യാപനം തടയാൻ ഉള്ള പോംവഴി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ആരോഗ്യവകുപ്പി ന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാനും നിരീക്ഷണത്തിൽ കഴിയാനും തയ്യാറാവണം. ഇവർ നിരീക്ഷണത്തിൽ കഴിയുന്നു എന്ന് കുടുംബാംഗങ്ങളും വാർഡുതല ജാഗ്രതാ സമിതികളും ഉറപ്പുവരുത്തേണ്ടതുണ്ട്
ലോക്ക് ഡൌൺ ഇളവുക കളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ഒക്കെ ആൾക്കാർ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
അനാവശ്യമായ യാത്രകൾ ,ആശുപത്രി സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കേണ്ടതും മാസ്ക് ധരിക്കൽ ,കൈകഴുകൽ എന്നീ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഒന്നും രണ്ടും ഘട്ടങ്ങളിൽ നാം ജാഗ്രതയോടുകൂടി നടത്തിയ പ്രവർത്തനങ്ങ ളുടെ തുടർച്ച മൂന്നാം ഘട്ടത്തിലും ഉണ്ടാക്കി എടുക്കുന്നതിനും അതുവഴി സമൂഹ വ്യാപന സാധ്യത ഇല്ലാതാക്കുന്നതിന് മുഴുവൻ ആളുകളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

إرسال تعليق